Monday, January 24, 2022

രണ്ടു കവിതകൾ

കഴിഞ്ഞ ആഴ്ച രണ്ടു പ്രധാന കവിതകൾ ഉണ്ടായിരുന്നു.

ഒന്ന് ജി സുധാകരൻ എഴുതിയതും മറ്റൊന്ന് റഫീഖ് അഹമ്മദ് എഴുതിയതും. ആദ്യം പുറത്തു വന്നത് ജി സുധാകരന്റേത് ആണ്.

അദ്ദേഹത്തെ അറഞ്ചം പുറഞ്ചം അലക്കി. ചിത്രം വിചിത്രം പോലുള്ള പരിപാടികളിൽ അദ്ദേഹത്തെ കളിയാക്കുകയും ചെയ്തു. ഇതെല്ലാം കണ്ട അദ്ദേഹം ആയോ സാംസ്‌കാരിക നായകന്മാരെ ഓടി വരണേ എന്നെ കളിയാകുന്നേ എന്നു നിലവിളിച്ചില്ല. അതിനു പകരം പുള്ളി പുള്ളിയുടെ വഴിക്ക് പോയി.

റഫീഖ് അഹമ്മദിന്റെ കവിതയിൽ ഒത്തിരി കളിയക്കലുകൾ ഫേസ്ബുക് പേജിൽ നടന്നു. രചയിതാവ് ഒരു തൊട്ടവാടി ആയിരുന്നു. കരച്ചിലായി, നിലവിളി ആയി അങ്ങനെ മുന്നോട്ടു പോയി. ഇതിനൊക്കെ ഇട്ട പേരോ സൈബർ ആക്രമണം എന്നും. ആക്രമണത്തിന് വിരൽ ചൂണ്ടിയത് കമ്മ്യൂണിസ്റ്റ്കാർക്ക് നേർക്കും.

ഇതൊക്കെ ആണ് സൈബർ ആക്രമണം എങ്കിൽ ഇവരെയൊക്കെ ചിന്ത ജെറോമിന്റെയും, ശ്രീമതി ടീച്ചറിന്റെയും, എം എം മാണിയുടെയും അതും പോര എങ്കിൽ ആര്യ രാജേന്ദ്രന്റെയും അടുത്തു പറഞ്ഞു അയക്കണം. അവർ പറഞ്ഞു തരും സൈബർ ആക്രമണം എന്താണ് എന്ന്.

അതാത് നിങ്ങൾ കഴിച്ചാൽ അവലോസ്ഉണ്ട, ഞങ്ങൾ കഴിച്ചാൽ ഉണക്ക മുന്തിരി. ആ ലൈൻ വേണ്ട. 

ഇനിയും വിമർശ്ശിക്കും. അതേ തുടർന്നുകൊണ്ടേ ഇരിക്കും.

Dr. Chintha Jerome

Sunday, January 23, 2022

കെ എസ് ആർ ടി സി റോക്ക്‌സ്

കെ എസ് ആർ ടി സി റോക്ക്‌സ്.

കുറച്ചു മുന്നേ ആണ് ഒരു പോസ്റ്റ് കണ്ടത്. വരാന്ധ്യ ലോക്ക്ഡൗണിൽ തന്നെ മകളെ ഹോസ്റ്റലിൽ നിന്നും വിളിക്കാൻ പോയ അമ്മ. പോലീസ് വഴിയിൽ തടയുന്നു. തിരികെ പോകുവാൻ ആവശ്യപെടുന്നു. വിഷയം പർദ്ധയിൽ വരെ എത്തിക്കുന്നു. പട്ടി ഷോ ആകുന്നു.

ഇതൊന്നും അല്ല എന്നെ ആശ്ചര്യപ്പെടുത്തിയത്. ആ പോസ്റ്റിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. "അമ്മയെ ഞാൻ ആദ്യം ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി. പിന്നെ ബസ് ഒന്നും വരത്തിനാൽ 'അമ്മ എന്നെ തിരികെ വിളിച്ചു...."ഇങ്ങനെ പോകുന്നു ആ പോസ്റ്റ്.

ഇന്ന് ലോക്ക്ഡൗൻ ആണ് എന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് എല്ലാം അറിയാം.  എന്നിട്ടും കെ എസ് ആർ ടി സി ബസ് സർവീസ് നടത്തും എന്നു പ്രതീക്ഷിച്ചു അതിരാവിലെ തന്നെ ബസ് സ്റ്റോപ്പിൽ എത്തിയ അമ്മയും, അമ്മയെ അവിടെ കൊണ്ടാക്കിയ മകനും ആണ് കെ എസ് ആർ ടി സി പോലുള്ള സിസ്റ്റത്തിന്റെ നട്ടെല്ല്.

അവരെ ഇന്നത്തെ ദിവസം നിരാശ പെടുത്തിയ കെ എസ് ആർ ടി സി, നിങ്ങൾ അനുഭവിക്കും. നിങ്ങൾ ഇന്ന് സർവിസ് നടത്തിയിരുനെൽ ഈ പ്രശ്നം ഒന്നും ഉണ്ടാകില്ലയിരുന്നു.

Wednesday, January 19, 2022

വാർത്ത😎😎😎

ചൈനയിൽ ആണ് സംഭവം. ഒരു പെണ്കുട്ടിക്ക് കല്യാണലോചന വന്നു. ഫോട്ടോയിൽ കണ്ട പയ്യനെ പെണ്കുട്ടിക്ക് അത്രക്ക് അങ്ങു പിടിച്ചില്ല. വീട്ടുകാർ ഉന്തിതള്ളി പയ്യനെ കാണുവാൻ അവന്റെ വീട്ടിലേക്ക് പെണ്കുട്ടിയെ പറഞ്ഞുവിട്ടു.

പയ്യന്റെ വീട്ടിൽ എത്തിയ പെണ്കുട്ടി രാവിലെ മുതൽ വൈകുനേരം വരെ അവിടെ ചിലവഴിച്ചു. രാത്രി തിരികെ വീട്ടിലേക്ക് പോകാൻ ആയിരുന്നു പ്ലാൻ. വൈകുനേരം ആയപ്പോഴേക്കും അവിടെ ലോക്ക്ഡൗൻ പ്രഖ്യാപിച്ചു. ഗത്യന്തരംമില്ലാതെ പെണ്കുട്ടി പയ്യന്റെ വീട്ടിൽ തന്നെ താമസമാക്കി. ഒരാഴ്ചയോളം അവനൊപ്പം ഉണ്ടായിരുന്നു.

ഒരാഴ്ചക്കു ശേഷം പുറത്തുവന്ന പെണ്കുട്ടി വീട്ടികരോടായി ഇങ്ങനെ പറഞ്ഞു. പുറമെ സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലേലും ആ പയ്യൻ ഒരാഴ്ച എന്നെ നന്നായി കെയർ തന്നു നോക്കി. അതുകൊണ്ട് ഞാൻ അവനെ തന്നെ കെട്ടുകയാണെന്ന്.

പെൻവീട്ടുകാർ പിന്നെ അമന്തിച്ചില്ല, അടുത്ത ആഴ്ച തന്നെ അവരുടെ കല്യാണം നടത്തി.

ഇനി ഇതേ സംഭവം നമ്മുടെ നാട്ടിൽ ആയിരുന്നേൽ ആ വാർത്ത ഇങ്ങനെ അയിരിക്കുമായിരുന്നു.

"പ്രതിശ്രുത വധുവിനെ വരന്റെ വീട്ടിൽ നിന്നും നാട്ടുകാർ പൊക്കി, കൈയോടെ കല്യാണം".
😎😎😎

Aneesh Omana Raveendran 
അനീഷ് ഓമന രവീന്ദ്രൻ

തുണ്ട് വയ്പ്പും ടെലി പ്രോംപ്റ്ററും

സ്കൂളിൽ പഠിക്കുമ്പോൾ ചെറിയ രീതിയിൽ തുണ്ടൊക്കെ വയ്ക്കുമായിരുന്നു. മിക്കവാറും തുണ്ട് വയ്ക്കുന്നത് കെമിസ്ട്രി പരീക്ഷക്ക് ആയിരിക്കും. ഞാൻ തുണ്ട് വയ്ക്കുന്നതിന് ഒരു പ്രതേകത ഉണ്ട്. ഞാൻ പഠിച്ച ഭാഗം മാത്രമേ തുണ്ട് വയ്ക്കു.

ലേബർ ഇന്ത്യയുടെ മുഴുനീളൻ പേജ് ചെറുതായി ഫോട്ടോസ്റ്റേറ്റ് എടുക്കും, അതുമായി പരീക്ഷഹാളിൽ കയറും. അതാണ് എന്റെ രീതി. ഞാൻ തുണ്ട് വെച്ചിരിക്കുന്ന ചോദ്യം വന്നു എന്നുകണ്ടാൽ സാഹചര്യം ഒത്തുവരുമ്പോൾ പുറത്തെടുത്ത് ഉത്തരം എഴുതിതുടങ്ങും. എഴുതി കഴിഞ്ഞാൽ പുറകിലെ ബെഞ്ചിലേക്കു ഞാൻ കൊടുക്കും,വെറും സമാന്യമര്യാദ. ഇല്ലേൽ പരീക്ഷ കഴിഞ്ഞു ഇറങ്ങുമ്പോൾ കൂമ്പിന് ഇടി കിട്ടും.

പരീക്ഷ സമയത്തു സാറ് ക്ലാസ്സിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും. സാറ് അടുത്തുവരുമ്പോൾ മനസിൽ പഠിച്ചു വച്ചിരിക്കുന്ന ഉത്തരം എഴുതും, സാറ് അകലെ ആയിരിക്കുമ്പോൾ തുണ്ടിൽ നിന്നും ഉത്തരം എഴുതും. അതായത് തുണ്ടിൽ നോക്കാതെയും എന്നെ കൊണ്ട് പരീക്ഷ എഴുതാൻ കഴിയും.

പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ നാല് മർക്കിനുള്ള ചോദ്യം ആണേൽ മൂന്നു മാർക്ക് കിട്ടിയിട്ടിണ്ടാകും. ഇത്‌ ഞാൻ തുണ്ടില്ലാതെ എഴുതിയാൽ രണ്ടു മാർക്കും കിട്ടും. അൻപതിൽ എങ്ങനെയെകിലും ഒരു മുപ്പത് മാർക്കും കിട്ടും.

സാറും പറയും മിടുക്കൻ

നോട്ട്-സ്കൂളിൽ ഒക്കെ പോയി പഠിച്ചാൽ മാത്രമേ ഇതൊക്കെ സാദ്യം ആവു. ഇല്ലേൽ മൂഞ്ചി തിരിഞ്ഞു ഇരിക്കും.

എന്റെ തുണ്ടും ടെലിപ്രോംറ്ററും ആയി യാതൊരു ബന്ധവും ഇല്ല. ഇനി എന്തേലും ബന്ധം തോന്നിയാൽ അതു നിങ്ങളുടെ തോന്നൽ മാത്രം ആയിരിക്കും😎

Aneesh Omana Raveendran

Friday, January 14, 2022

കന്യാസ്ത്രി

ഇളം നീലനിറത്തിൽ ഉള്ള കുപ്പായത്തിൽ ആണ് ഞാൻ ഇവരെ കണ്ടിട്ടുള്ളത്. ആദ്യമൊക്കെ അതീവ ആദരവും ബഹുമാനവും ആയിരുന്നു. ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത്, ഓരോ പള്ളിയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കുവാൻ വേണ്ടി ആണ് കന്യാസ്ത്രീകൾ എന്ന് ആണ്.

കാലം മാറി, ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ഒരു തരം സ്ത്രീസമൂഹം ആയി കന്യാസ്ത്രികൾ മാറി. തികച്ചും സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബത്തിലെ പെണ്കുട്ടികൾ ആണ് കന്യാസ്ത്രികൾ ആകാൻ ഇറങ്ങുന്നത്. ഒരു കുടുംബത്തിൽ നിന്നും ഒരു പെണ്കുട്ടി എങ്കിലും കന്യാസ്ത്രി ആയാൽ ആ കുടുംബത്തെ സഭ നോക്കും എന്ന വാഗ്ദാനം. ഇ വാഗ്ദാനത്തിൽ ആണ് മിക്കവാറും കുടുംബങ്ങൾ വീഴുന്നത്. ബലിയാട് ആകുന്നത് ആ കുടുംബത്തിലെ പെണ്കുട്ടികൾ ആയിരിക്കും.


എല്ലാ മോഹങ്ങളും ഉള്ളിൽ ഒളിപ്പിച്ചു കർത്താവിന്റെ നാമത്തിൽ ജീവിക്കും. പക്ഷെ പിന്നാമ്പുറത്ത് നടക്കുന്ന കഥകൾ വളരെ വലുത് ആണ്. നാട്ടിലെ കുടുംബത്തിന്റെ അവസ്‌ഥ ഓർത്താണ് പലരും ഒന്നും പുറത്തുപറയാത്തത്.


ഒരിക്കൽ ബാംഗ്ലൂരിൽ ഉള്ള ഒരു കന്യാസ്ത്രീയും ആയി സംസാരിക്കാൻ ഇടയായി. അവർ ഇങ്ങനെ ആണ് പറഞ്ഞത്. 


"അനീഷിന് അറിയോ, വഴിയരികിൽ നിന്നും ശരീരം വിൽക്കുന്ന സ്ത്രീകൾ ഒരു രാത്രിയിൽ ആയിരവും രണ്ടായിരവും ആണ് വാങ്ങുന്നത്‌. ഞങ്ങളും ഇതേ അവസ്ഥയിൽ ആണ്, പക്ഷെ കാശ് എന്ന രൂപത്തിൽ ഒന്നും തന്നെ ഇതുവരെ കയ്യിൽ ലഭിച്ചിട്ടില്ല. നീയും നിന്റെ കുടുംബവും ജീവിച്ചോ എന്ന രൂപത്തിൽ ഉള്ള അവരുടെ ഒരു നോട്ടം ഉണ്ട്".


തിരികെ ഒന്നും തന്നെ എനിക്ക് ആ കന്യാസ്ത്രിയോട് എനിക്ക് പറയാൻ ഉണ്ടായിരുന്നില്ല. ഇതൊനൊക്കെ ശബ്ദം ഉയർത്തിയവരെ ഒക്കെ അവർ ഒതുകിയിട്ടുണ്ട്. അതാണ് ചരിത്രം.


നോട്ട്- കന്യാസ്ത്രി അകാൻ പുറപ്പെടുന്ന പെണ്കുട്ടികളോട് ഒന്നേ പറയാൻ ഉള്ളു, പോയി പഠിച്ചു വല്ല ജോലിയും വാങ്ങാൻ നോക്കു. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കർത്താവ് നോക്കി കൊള്ളും.


ആമേൻ

Monday, January 10, 2022

പേട്ടന്റെ കഥ

പേട്ടന്റെ കഥ!!! 

പേട്ടനും കള്ളപ്പണകൂട്ടാളികളും ചേർന്ന് എറണാകുളം തൃശൂർ ഭാഗത്തു ഒരു നാൽപതു ഏക്കർ സ്ഥലം വാങ്ങുന്നു. സ്ഥലം രജിസ്റ്റർ ചെയ്തത് ഒരു സഹനടിയുടെ പേരിൽ (ഇ നടി പേട്ടന്റെ ആത്മാർത്ഥ സുഹൃത് ആയിരുന്നു). പേട്ടന്റെ ഭാര്യയും സ്ഥലം രജിസ്റ്റർ ചെയ്ത നടിയും കട്ട ദോസ്ത് ആയിരുന്നു. പേട്ടൻ വേറെ ഒരു നടിയും ആയി ഇഷ്ടത്തിൽ ആയി. ഇത് പേട്ടന്റെ ഭാര്യ അറിഞ്ഞു. പിന്നെ കരച്ചിൽ ആയി, അടിപിടി ആയി, അവസാനം  വിവാഹമോചനം വരെ എത്തി.

ഇനിയാണ് ട്വിസ്റ്റ്.   വിവാഹമോചനത്തിന് ശേഷം പേട്ടൻ ആ നടിയോട് സ്ഥലം തിരികെ എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. നടി പോയി പണി നോക്കാൻ പറഞ്ഞു.

ഇനിയാണ് പേട്ടന്റെ കൂർമബുദ്ധി പണി തുടങ്ങിയത്.

നടിയെ ഒരു ഗുണ്ടയെ കൊണ്ട് ഉപദ്രവിക്കുക, ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഒരു ക്യാമറ വഴി പകർത്തുക. എന്നിട്ടു ആ വീഡിയോ കാണിച്ചു സ്ഥലം തിരികെ എഴുതി എടുക്കുക. ഇതായിരുന്നു പേട്ടന്റെ ബുദ്ധി. പക്ഷെ സംഭവം നടന്നു നേരം വെളുത്തപ്പോൾ കാര്യങ്ങൾ എല്ലാം നാട്ടുകാർ അറിഞ്ഞു. ഇത് അന്വേഷിച്ച പോലീസ് പേട്ടനെ ശെരിക്കും പണി കൊടുക്കുകയും ചെയ്തു. 

പേട്ടനെ പോലീസ് അറസ്റ്റ് ചെയ്തു, 90 ദിവസം പേട്ടൻ ജയിലിൽ ആയിരുന്നു. പുറത്തിറങ്ങിയ പേട്ടൻ വീണ്ടും വേണ്ടതും തന്റെ കൂർമബുദ്ധി വഴി മണ്ടത്തരങ്ങൾ കാണിച്ചു കൊണ്ടേ ഇരുന്നു, 

ഫലമോ, അടുത്ത കേസ് റെഡി ആയി. ഉടനെ പേട്ടൻ വീണ്ടും അകത്തു ആകും.  

അപ്പോഴേക്കും പേട്ടന്റെ വെട്ടുകിളികൾ പേട്ടന്റെ ന്യായികരണ പോസ്റ്റും ആയി ഇറങ്ങി.

വെട്ടുകിളികളോട് ഒന്നേ പറയാൻ ഉള്ളു. നിങ്ങൾ ഒന്ന് ഉത്സാഹിച്ചാൽ പേട്ടന്റെ പേരിൽ വസ്തു കിട്ടും. ഇന്നത്തെ മാർക്കറ്റ് വില അനുസരിച്ചു  ഒരു 200 കോടി വരും. 

കാം ഓൺ വെട്ടുകിളികൾ.

നോട്ട് - പേട്ടൻറെ ഒരു സിനിമ 19 പ്രാവശ്യം ഞാൻ തീയേറ്ററിൽ കണ്ടിട്ടുണ്ട്. ലജ്ജ തോന്നുന്നു എനിക്ക് തന്നെ എന്നോട്.

Aneesh Omana Raveendran

ശ്രീകാന്ത് വെട്ടിയർ ആൻഡ് റേപ്പ്



എഴുന്നേറ്റപ്പോൾ തന്നെ ആദ്യം കണ്ടത്, ശ്രീകാന്ത് വെട്ടിയർക്ക് എതിരെ ഉള്ള ലൈംഗിക ആരോപണം ആണ്. ഇതിൽ എത്രത്തോളം വാസ്തവം ഉണ്ട് എന്നറിയാൻ ഞാൻ സോഷ്യൽ മീഡിയ നന്നായി ഒന്നു പരാതി. 

സംഗതി സീരിയസ് ആണ്. റേപ്പ് ആണ്.

റേപ്പ് ചെയ്യപ്പെട്ടു എന്നു സമൂഹത്തിൽ വന്നു വിളിച്ചു പറഞ്ഞ പെണ്കുട്ടിയുടെ പ്രൊഫൈലിൽ പോയി നോക്കി, അതോടൊപ്പം ശ്രീകാന്തിന്റെയും പ്രൊഫൈലിൽ പോയിരുന്നു. ശ്രീകാന്ത് പറഞ്ഞിരിക്കുന്നത് ഇങ്ങനെ ആണ്.

"പൂജപ്പുരയിൽ ജിയോ സിഗ്നൽ ഉണ്ടാകുമോ", എന്നാണ്.

Sreekanth Vettiyar എന്റെ വീട് പൂജപുരക്കു അടുത്താണ്. ജയിലിൽ നല്ല പിള്ള ആയി നില്കുവാനെൽ പുറത്തുള്ള പെട്രോൾ പമ്പിലോ, മുടിവെട്ടുന്ന കടയിലോ അല്ലേൽ ചപ്പാത്തി വിൽക്കുന്ന കൗണ്ടറിലോ വച്ചു കാണാം.

ഇടക്കിടക്ക് ഞാനും വന്നു തമാശകൾ പറയാം.

റേപ്പ് എന്നത് സത്യം ആണ്. 

ഇരയായ പെണ്കുട്ടിയോടൊപ്പം.

നോട്ട്-ഏതാണ് ആ പെണ്കുട്ടി എന്നു വന്നു ചോദിക്കരുത്, പറയില്ല.

Tuesday, January 4, 2022

കെ റയിലും മലബാർ ബിരിയാണിയും



കെ റയിലും മലബാർ ബിരിയാണിയും

തിരുവനന്തപുരം നഗരത്തിൽ അങ്ങോളം ഇങ്ങോളം കാണുന്ന ഒരു ബോർഡ് ആണ് മലബാർ ഹോട്ടൽ എന്നത്. അവിടെ വിളമ്പുന്നതോ, മലബാർ ബിരിയാണി ആണ്. ഞങ്ങൾ തിരുവനന്തപുറംകാർ ഇച്ചിരി ബിരിയാണി പ്രേമികൾ ആണ് എന്നാണ് ലോകസത്യം ആണ്. അതിനെ ചൂഷണം ചെയ്യാൻ ആണ് അങ്ങ് മലബാറിൽ നിന്നും തിരുവനന്തപുരത്തു വന്നു ഹോട്ടൽ തുടങ്ങുന്നത്. എന്നിട്ടോ, അവിടുള്ള വ്ലോഗർ മാർ തിരുവനന്തപുരം വരും, എന്നിട്ടു പറയും കൂറ ബിരിയാണി ആയിരുന്നു എന്ന്.

ഇതിനൊക്കെ ഉള്ള മറുപടി ആണ് കെ റയിൽ. അങ്ങു കോഴിക്കോട് പാരാഡായിസിൽ ബിരിയാണിക്കു ചെമ്പിൽ അരി ഇടുമ്പോൾ ഇച്ചിരി അരി കൂടുതൽ ഇടണം. ഒരു പത്തു മണിക്ക് ചെമ്പു തുറക്കുമ്പോൾ കുറച്ചു എടുത്തു അങ്ങു സിൽവർ ലൈനിൽ കേറ്റി തിരുവനന്തപുരം എത്തിക്കണം.

ഉച്ചക്ക് ഒരു മണി ആകുമ്പോൾ സോമറ്റോ വഴി ബിരിയാണി എല്ലാവരുടെയും വീടുകളിൽ എത്തിക്കാൻ പറ്റും. അതായത് തിരുവനന്തപുരതുകരെ ഇനി മലബാർ ബിരിയാണി എന്ന് പറഞ്ഞു പറ്റിക്കാൻ പറ്റില്ല എന്നാണർത്ഥം.😎😎😎

അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran

Monday, January 3, 2022

കേരള പൊലീസിനോടോപ്പം


പൊലീസിനോടോപ്പം

ഇന്ന് ഉച്ചക്ക് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഒരു പോലീസുകാരൻ യാത്രക്കാരനെ ചവിട്ടുന്ന ദൃശ്യങ്ങൾ കാണുകയുണ്ടായി. അതോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ അക്രമത്തിനു ഇരയായ വ്യക്തിയെ കുറിച്ചു വാതോരാതെ സഹതപതരംഗം ഒടുന്നതും കണ്ടു. എന്റെ വീട്ടുകാരും പറഞ്ഞു, പോലീസ് ചെയ്തത് ശെരിയായില്ല.

ഞാൻ പറഞ്ഞത്, ഇവനെ പോലുള്ളവന്റെ കൂമ്പ് ഇടിച്ചു വാട്ടുക ആണ് വേണ്ടത്. 

ഓരോ ആഴ്ചയിൽ ബാംഗ്ലൂര് നിന്നും നാട്ടിലേക്കും തിരികെയും യാത്രചെയ്യുന്ന വ്യക്തിയാണ് ഞാൻ. ഇത്തരത്തിൽ ഒത്തിരി പ്രശ്നം ഉണ്ടാക്കുന്ന ആളുളകളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇവമ്മർ കേരള അതിർത്തി എത്തിയാൽ കാണില്ല, കാരണം കേരള പൊലീസ് തന്നെ.

കേരള പൊലീസ് പാലക്കാട് മുതൽ തിരുവനന്തപുരം വരെ ട്രെയിനിൽ ഉണ്ടാകും. അതുകൊണ്ട് തന്നെ ഇവന്മാരുടെ കളി കേരള റെയിൽവേ കേന്ദ്രങ്ങളിൽ നടക്കാത്തത്. പക്ഷെ ബാംഗ്ലൂരും തമിഴനാടും ഞാൻ ഇവന്മാരുടെ വിളയാട്ടം ഞാൻ കണ്ടിട്ടുണ്ട്.

ഒരു 10 വർഷം മുന്നേ നമ്മൾ ഇങ്ങനെ സഹതാപം കാണിക്കുവാൻ ഇറങ്ങിയിരുന്നനെൽ സൗമ്യ കേസിലെ പ്രതി എപ്പോഴേ പുരത്തിറങ്ങുമായിരുന്നു.കേരള അതിർത്തിയിൽ പോലീസ് ചെക്കിങ് ശക്തം അക്കിയത്‌ കൊണ്ട് ആണ് വീണ്ടും ഇത്തരത്തിൽ ഉള്ള ആൾക്കാരുടെ ശല്യം ഇല്ലാതായത്. 

ഇനിയും സൗമ്യമാർ ഉണ്ടാകാതിരിക്കണം ഏങ്കിൽ, ഇത്തരത്തിൽ പ്രശ്നം ഉണ്ടാക്കുന്ന ആൾക്കാർക്ക് പോലീസ് സ്പോട്ടിൽ തന്നെ പണി കൊടുക്കും, അല്ലേൽ നാട്ടുകാർ കൊടുക്കണം.

നോട്ട്- സേലം എന്ന സ്റ്റേഷന് അടുത്തു വച്ചു ഒരു സ്ത്രീയെ ശല്യം ചെയ്തവനെ ചവിട്ടി കൂട്ടി ഇതേ ബാത്‌റൂമിൽ ഞാൻ അന്ന് ഇട്ടിട്ടുണ്ട്. അന്ന് പോലീസിനോട് പറഞ്ഞതു പ്രതിയെ യാത്രക്കാർ എല്ലാവരും കൂടി കൈവച്ചു എന്നു തന്നെ. ഇനിയും ഇത്തരത്തിൽ ഉള്ള പ്രശനങ്ങൾ ഉണ്ടായാൽ ഞാൻ അവനെ പഞ്ഞിക്കിടും. കാരണം ഇവന്മാരുടെ നെറ്റവർക്ക് കുറെയൊക്കെ എങ്ങനെ പ്രവർത്തിക്കുന്നത് എങ്ങനെഎന്ന് എനിക്ക് അറിയാം.

Aneesh Omana Raveendran 

#keralapolice

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS