Saturday, March 12, 2022

കാറ്ററിങ്ങും പിന്നെ അപമാനവും

എൻജിനീയറിങ് ഒക്കെ കഴിഞ്ഞ 2008 കാലഘട്ടം. സാമ്പത്തിക മാന്ദ്യം എല്ലാവരെയും തകർത്തത് പോലെ എന്നെയും തകർത്തു. ജോലി ഒന്നും തന്നെ കിട്ടിയില്ല. രാവിലെ വീട്ടിൽ നിന്നും ഇറങ്ങി ശംഖുമുഖത്തും കനകക്കുന്നിലും ആയി കറങ്ങി നടന്ന കാലഘട്ടം. അങ്ങനെയിരിക്കെ നിത്യച്ചിലവിന് വട്ടം എത്തിക്കുവാൻ ആയി കാറ്ററിങ്ങിനു പോകുവാൻ തീരുമാനിച്ചു. അടുത്തറിയാവുന്ന കൂട്ടുകാരനോട് ചോദിച്ചു.

അളിയാ ഞാനും വന്നോട്ടെ? വർക്ക് വല്ലതും ഉണ്ടെങ്കിൽ എന്നെ കൂടി കുട്ടുമോ ? ഞാൻ ചോദിച്ചു.

ഇന്ന് തന്നെ വരൂ, വൈകുന്നേരം ഒരു  വർക്ക് ഉണ്ട്.

ഞങ്ങൾ നേരത്തെ തന്നെ അവിടെ എത്തി. ജന്മദിനആഘോഷത്തിനുള്ള  സെറ്റപ്പൊക്കെ അടിപൊളി. ഞങ്ങൾ പതിയ യൂണിഫോം ഒക്കെ ധരിച്ച്, വിളമ്പാൻ ഉള്ള ആഹാരം ഒക്കെ സെറ്റ് ചെയ്തു. ഞാൻ ഇ വർക്കിൽ പുതിയത് ആയതിനാൽ എന്നെ അവർ സെക്കൻഡ്‌സ് വിളമ്പാൻ ആണ് ഏല്പിച്ചത്, അതും നല്ല മുളകിട്ട മീൻകറി. 

ഒരു പാത്രം നിറയെ മീൻകറിയും ആയി രണ്ടാമതും വേണോ എന്ന് ചോദിച്ചുകൊണ്ട് ഓരോ മേശയും നോക്കി ഞാൻ നടന്നു. അങ്ങനെ മീൻകറി  വിളംബുന്നതിനിടയിൽ ഒരു സ്ത്രീയുടെ കയ്യിൽ തട്ടി മീൻകറി അവരുടെ സാരിയിൽ വീണു. കാലിന്മേൽ എടുത്തുവച്ചിരുന്ന സാരിയുടെ തുമ്പിൽ ആണ് വീണത്. 

പരിസരം ഒന്നും നോക്കാതെ ആ സ്ത്രീ ഇംഗ്ലീഷിൽ ചീത്ത വിളിച്ചു. ചീത്തവിളി തുടർന്നുകൊണ്ടേയിരുന്നു. ഞാൻ പേടിച്ചരണ്ട് മുഖം ഒക്കെ വിളറി അങ്ങനെ നിൽകുവാണ്.

"മാഡം അറിയാതെ പറ്റിയതാണ്, ക്ഷമിക്കണം", ഞാൻ പറഞ്ഞു.

നിന്റെ ഒരു ക്ഷമ, നിന്നെയൊക്കെ ഞങ്ങൾക്ക് അറിയാം... എന്നും പറഞ്ഞുകൊണ്ട് കുറെ അമ്മാവന്മാരും രംഗത്ത് വന്നു. സീൻ വീണ്ടും കടുത്തു. അതിൽ ഒരു അമ്മാവൻ ആ സ്ത്രീയുടെ സാരിയിൽ വെള്ളം ഒക്കെ എടുത്തു വീഴ്ത്തി വൃത്തിയാക്കാൻ തുടങ്ങി. 

"മീൻകറി അല്ലെ സാധനം, അത് തുണി മുഴുവൻ പടരാൻ തുടങ്ങി", ഇതുകണ്ട് വീണ്ടും അമ്മാവന്മാർ എന്നെ നോക്കി  ചീത്ത വിളിച്ചുകൊണ്ടേയിരുന്നു.

ഞാൻ സാവകാശം അവരോടു പറഞ്ഞു. മാഡം ഞാൻ ഇത് ഇപ്പോൾ തന്നെ കഴുകി വൃത്തിയാക്കി തരാം. കുറച്ചു നേരത്തിനു ശേഷം അവർ ഒന്ന് തണുത്തു. വീടിനുള്ളിലെ പൈപ്പിൽ നിന്നും കുറച്ചു ഡിറ്റര്ജന്റ് ഒക്കെ കൊണ്ട് എങ്ങനെയൊക്കെയോ ഒരു വിധത്തിൽ കഴുകി വൃത്തിയാക്കി ഒരു വിധത്തിൽ കാണാൻ ഭംഗി ഉള്ള സാരി ആക്കി മാറ്റിയെടുത്തു.

കഴുകിയിറങ്ങി പുറത്തു വന്നപ്പോഴും അമ്മാവന്മാരുടെ അരിശം തീർന്നില്ല. അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ നിരാശ കലർന്ന മുഖവും ആയി പുറകുവശത്തേക്കു പിൻവലിഞ്ഞു.

കാറ്ററിങ് ഒക്കെ കഴിഞ്ഞു കൂട്ടുകാരൻ അടുത്ത് വന്നു. അളിയാ പോട്ടെ, കാര്യമാക്കണ്ട. വിട്ടുകള എന്ന് പറഞ്ഞുകൊണ്ട് അവൻ ഒരു ഇരുന്നൂറ് രൂപ കൈയിൽ തന്നു. ഞാൻ ചെറുചിരിയോടെ ആ പൈസ അവന്റെ പോക്കറ്റിൽ വച്ചുകൊടുത്തു. 

"അളിയാ എനിക്ക് ഇ കാശ് വേണ്ട, ഞാൻ ഒരു ജോലിയും തന്നെ ചെയ്തിട്ടില്ല. നിങ്ങൾക്കു ഒക്കെ ചീത്തപ്പേര് ആയി, ക്ഷമിക്കണം എന്നോട്", ഞാൻ പറഞ്ഞു.

ഈ സംഭവം ആഴത്തിൽ പതിച്ചതിനാലാവാം എവിടെ ഭക്ഷണം കഴിക്കാൻ പോയാലും അതു വിളമ്പുന്നവരോട് ഒരു ചെറു പുഞ്ചിരിയോടെ പെരുമാറും. അവരും ചിരിക്കും. ആ ചിരിയിൽ എനിക്ക് എന്റെ പഴയ ആ നിരാശയും ദുഖവും കലർന്ന ആ ചിരി ഇപ്പോഴും കാണുവാൻ കഴിയും.

അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran

Tuesday, March 1, 2022

കുടുംബജീവിതവും വർക്ക് ഫ്രം ഹോം

 ഞാൻ ഇപ്പോൾ ട്രെയിനിൽ ആണ്. ഞാൻ ഇരിക്കുന്നതിനും എതിർ വശത്ത് ഒരു സ്‌ത്രീ ആണ് സഹയാത്രിക ആയി ഉള്ളത്. സ്റ്റേഷനിൽ നിന്നും കയറിയത് മുതൽ അവർ ലാപ്‌ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുകയാണ്. മുഖം ഉയർത്തി ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല. അവർ അതിൽ തന്നെ മുഴുകി ഇരിക്കുവാണ്. ഇടക്കിടക്ക് മൊബൈലിൽ ജോലിയെ തടസപ്പെടുത്തുന്ന രീതിയിൽ കാൾ വരുന്നുണ്ട്. സംസാരത്തിൽ നിന്നും ഭർത്താവ് ആണെന്ന് മനസിലായി.

അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയിൽ കത്തി കയറുന്ന സംസാരം. സംസാരത്തിന് ശേഷം കണ്ണുനീർ ഒക്കെ തുടച്ചു വീണ്ടും ജോലിയിൽ മുഴുകുന്നു. വീണ്ടും മൊബൈലിൽ കാൾ വന്നു കൊണ്ടേ ഇരുന്നു. ഫോൺ എടുത്തിനു ശേഷം അതേ വഴക്ക് തുടർന്നു കൊണ്ടിരുന്നു. കുറച്ചു നേരം ഞാൻ ഇതൊക്കെ ശ്രദിച്ചു. അല്പനേരത്തിന് ശേഷം.
ഹാലോ, ആർ യൂ ഓക്കെ? ഞാൻ ചോദിച്ചു.
മുഖം ഉയർത്തി കണ്ണൊക്കെ കൂർപ്പിച്ചു എന്നെ ഒരു നോട്ടം.
ദേഷ്യഭാവത്തിൽ ഐ ആം ഓക്കെ, എന്ന മറുപടി വന്നു.
ഒക്കെ. ഞാനും മറുപടി നൽകി. ഉരുകി ഇല്ലായതുപോലെ തോന്നി.
കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം ആ സ്ത്രീ മുഖം ഉയർത്തി എന്നെ ഒന്നു നോക്കി. ഞാനും അവരെ നോക്കി, ചെറിയ ഒരു ചമ്മിയ ചിരിയും പാസ്സാക്കി.
ഒന്നും തോന്നരുത്, കുറച്ചു ഫാമിലി പ്രശ്നം. അതാണ് ഞാൻ അങ്ങനെ പെരുമാറിയത്. ആ സ്‌ത്രീ പറഞ്ഞു നിറുത്തി.
വർക് ചെയുവാണോ? ഞാൻ ചോദിച്ചു....
അങ്ങനെ സംസാരം തുടർന്നു.
കുറച്ചു നേരത്തിനു ശേഷം ആ സ്‌ത്രീ അവരുടെ മനസ് തുറന്നു.
ഭർത്താവിനും എനിക്കും വർക് ഫ്രം ഹോം ആയിരുന്നു. മാർച്ച് ഒന്നുമുതൽ എന്റെ വർക് ഫ്രം ഹോം അവസാനിക്കുകയാണ്. ഞാൻ തിരികെ പോകുകയാണ്. ഭർത്താവിന് ഇതു വരെ വർക് ഫ്രം ഹോം അവസാനിച്ചിട്ടില്ല. അദ്ദേഹം എന്നോടപ്പം തിരികെ വരാനും തയ്യാർ ആയിട്ടില്ല. അങ്ങനെ ഉള്ള പ്രശ്‌നങ്ങൾ... പുള്ളിയുടെ പൂർണ്ണ സമ്മതം ഇല്ലാതെ ആണ് ഇപ്പോൾ തിരികെ ഞാൻ ബാംഗ്ലൂര് പോകുന്നത്. തിരികെ നാട്ടിലേക്ക് വരുവാൻ വേണ്ടി ആണ് പുള്ളി ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കുന്നത്.
ഞാൻ ചെറുതായി ഒന്നു ചിരിച്ചു. എല്ലാം ശെരിയാകും എന്ന മറുപടിയും നൽകി.
സംസാരത്തിന് ശേഷം ആ സ്ത്രീ വീണ്ടും ലാപ്‌ടോപ്പിൽ നോക്കി ജോലി തുടർന്നു കൊണ്ടേ ഇരുന്നു.
ഇത്രയും കുടുംബപ്രശ്നങ്ങൾ ഉണ്ടായിട്ടും ചെയ്തു തീരാത്ത വർക്കിൽ മുഴുകി ഇരിക്കുന്ന സ്‌ത്രീയോട് ബഹുമാനം മാത്രം.
നോട്ട്- നമ്മളോടപ്പം ജോലി ചെയ്യുന്നതിൽ ആരേലും ജോലിക്കിടയിൽ പൊട്ടി തെറിക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക ആ പൊട്ടിത്തെറിയിൽ അവരുടെ കുടുംബ പ്രശ്നവും ഉണ്ട് എന്ന്. എന്നിട്ടും അവർ നിങ്ങളോടപ്പം നിൽക്കുന്നുണ്ട് എങ്കിൽ ബഹുമാനം മാത്രം കൊടുക്കുക.

പാർട്ടി വൈബ്

 ട്രെയിനിൽ തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂർക്ക് വരികയായിരുന്നു. എറണാകുളം എത്തിയപ്പോൾ രണ്ടു പയ്യന്മാർ ഞാൻ ഇരിക്കുന്ന സീറ്റിനു എതിർവശത്ത് വന്നിരുന്നു. മുഖത്തോട് മുഖമെത്തിയപ്പോൾ ഒന്നു ചിരിച്ചു. അവരിൽ ഒരു പയ്യൻ ചോദിച്ചു.


ചേട്ടൻ ബാംഗ്ലൂർക്ക് ആണോ?

ഞാൻ അതേ എന്ന മറുപടി നൽകി.

പിന്നെ സംസാരം എത്തി നിന്നത്, ബാംഗ്ലൂർക്ക് വരുന്നതിലേക്കായി.

ജർമനിയിൽ പോകാൻ വിസ സംബന്ധിച്ച പേപ്പറുകൾ ശെരിയാക്കാൻ ആണ് ബാംഗ്ലൂർക്ക് പോകുന്നത്. കൂടെ പാർട്ടിങ്ങും നടത്തണം.

ജർമനിയിൽ ഏതു കോഴ്സ് ആണ് ചെയ്യാൻ പോകുന്നത്, ഞാൻ ചോദിച്ചു.

എം ബി എ എന്ന് അവരിൽ ഒരാൾ മറുപടി നൽകി.

ഏതു സ്പെഷ്യലിസഷൻ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്? ഞാൻ ചോദിച്ചു.

ആ രണ്ടു പയന്മാരും മുഖത്തോട് മുഖം നോക്കി. അങ്ങനെ പ്രതേകിച്ചു ഒന്നും തന്നെ നോക്കിയിട്ടില്ല.

തുടർന്ന് ഞാൻ കുറച്ചു സ്പെഷ്യലൈസഷൻ പറഞ്ഞു. എച് ആർ, ഓപ്പറേഷൻസ് അങ്ങനെ തുടങ്ങിയവ. ഇതിൽ ഏതെങ്കിലും ആണോ?

അവർ പരസ്പരം മുഖം നോക്കുന്നു.

ചേട്ടാ, സത്യം പറയല്ലോ. മര്യാദക്ക് പാർട്ടിയിങ് നടത്തി അടിച്ചു പൊളിക്കാൻ ആണ് ഞങ്ങൾ ജർമനിയിൽ പോകുന്നത്. കേരളത്തിൽ ഒന്നും തന്നെ ഇല്ല, പിന്നെ ഉള്ളത് ബാംഗ്ലൂര് ആണ്. പക്ഷെ അവിടെ ഒരു "വൈബ്" കിട്ടുന്നില്ല.

അങ്ങനെ ആണ് ഞങ്ങൾ തീരുമാനിച്ചത്, ജർമനിയിൽ പോകാം എന്ന്.

അവിടെ പാർട്ടൈം ജോലി ഒക്കെ നോക്കാൻ പ്ലാൻ ഉണ്ടോ? ഞാൻ ചോദിച്ചു.

ഇല്ല, എന്ന മറുപടി വന്നു.

ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്. അതുവച്ചെല്ലാം മാനേജ് ചെയ്യും. കോഴ്സിന് ശേഷം അവിടെ സെറ്റിൽ അകാൻ ആണ് പ്ലാൻ.
ഇവിടെ ജീവിക്കാൻ ഒരു വൈബ് ഇല്ല. അവിടെ കിടു ആണ്.

ഞാൻ ഒന്ന് ചിരിച്ചു.
കൊള്ളാം, ഗുഡ് ലക്ക്.


ഒന്നും പറയാൻ ഇല്ല. ഇവരുടെ അപ്പനെയും അമ്മയെയും കയ്യിൽ കിട്ടിയാൽ ഒന്നു ഉപദേശിച്ചാൽ കൊള്ളാം എന്നുണ്ടായിരുന്നു.

Friday, February 25, 2022

സിംഗിൾ പാരന്റ്

#singleparentlife 
ഒരു നാല് വയസുകാരിക്ക് അവളുടെ അമ്മ ഉപേക്ഷിച്ചു പോകുന്നത് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നഷ്ട്ടം..!!

നോക്കി നിൽക്കാറുണ്ട് ഇപ്പോഴും...!!
മുടിയൊക്കെ രണ്ടായി പിന്നികെട്ടി നടന്ന് പോകുന്ന കുരുന്നുകളെ...!!
ഒരേ നിറത്തിലുള്ള പൊട്ടും ഉടുപ്പും മുടിയിലെ ക്ലിപ്പുകളും...!!
ഓർക്കാറുണ്ട് അപ്പോഴൊക്കെ 
എന്റെ മോൾക്കും അമ്മയുണ്ടായിരുന്നെങ്കിൽ...!

ആദ്യമായി സ്കൂളിൽ പോയപ്പോൾ...
അവൾ തനിച്ചായിരുന്നു..!!
കൂടെ ഉള്ള കുട്ടികൾ എല്ലാരും അമ്മമാരുടെ കൈ പിടിച്ചു വന്നപ്പോൾ...
ക്ലാസ്സ്‌ മുറിയുടെ പുറത്തായി അമ്മമാർ കാത്തിരുന്നപ്പോൾ എന്റെ മകൾ ഒറ്റയ്ക്കായിരുന്നു..!!
ഓർത്തിരുന്നു അവൾക്കും ഒരു അമ്മയുണ്ടായിരുന്നെങ്കിൽ എന്ന്...!!

ആഡംബരവും സ്വാതന്ത്ര്യവും നോക്കി മക്കളെ ഉപേക്ഷിച്ചു പോയവർ ഇത് വല്ലതും ഓർക്കാറുണ്ടോ...??

നാളെ അവകാശം സ്ഥാപിക്കാൻ വരുമായിരിക്കുമല്ലേ...??
ഈ ലോകം അങ്ങനെയാണല്ലോ...!!
തെറ്റുകാരൻ എന്ന് ചൂണ്ടി കാണിച്ചു കൊടുക്കപ്പെടാൻ വേണ്ടി ഞാൻ ഇവിടെ തന്നെ അവശേഷിക്കുമായിരിക്കും...!!
പരാതിയില്ല... സങ്കടം മാത്രം..!!

കഴിവുകളും വാസനകളും ഊതി കെടുത്തി പടിയിറങ്ങി പോയവർ ഇതുവല്ലതും അറിയുന്നുണ്ടോ??

ഒരു വരി പറഞ്ഞു കൊടുക്കാനോ ചൊല്ലി കൊടുക്കാനോ അമ്മയില്ലാതെ എന്റെ മകൾ....!!

ഒരച്ഛന്റെ പരിമിതികൾ...
അറിവില്ലായ്മ്മ....!

കുഞ്ഞിന് ചേരുന്ന ഒരു ഉടുപ്പെടുക്കാൻ അറിയില്ലല്ലോ എന്നൊരു സങ്കടം....!

അവളുടെ മുടി ചീകി ഒതുക്കാൻ അറിയില്ലല്ലോ എന്നൊരു സങ്കടം..!!

നല്ലൊരു പാട്ടോ ഡാൻസോ പഠിപ്പിച്ചു കൊടുക്കാൻ അമ്മയില്ലല്ലോ എന്നൊരു സങ്കടം...!!!

അങ്ങനെ എന്റെ മകളുടെ ബാല്യത്തിന് നഷ്ട്ടങ്ങളുടെ കണക്ക്..!!

മകൾ വലുതായി കഴിയുമ്പോൾ...
കൂടെ കൂട്ടാൻ വരുമായിരിക്കും...
ഇന്ന്‌ ഉപേക്ഷിച്ചു പോയവർ...!!

കൊണ്ട് പൊയ്ക്കോട്ടെ....
കൂടെ നിർത്തിക്കോട്ടെ...
നഷ്ടപ്പെടുത്തിയ ബാല്യം തിരികെ കൊടുത്തോട്ടെ...
അതുവരെ... മുന്നിലും പിന്നിലും അവളുടെ അച്ഛൻ മാത്രം...!!
ഒരു നിഴൽ പോലും പതിക്കാൻ ഞാൻ സമ്മതിക്കില്ല...
കാക്കയ്ക്കു റാഞ്ചൻ ഞാൻ വിട്ടു തരില്ല..!!

കാല് ഇടറിയതേ ഉള്ളു..
ഞാൻ വീണുപോയിട്ടില്ല...!!

Monday, February 21, 2022

കാമുകന്റെ ഹൃദയം

ഇന്നലെ രാത്രി വാട്‌സ്ആപ്പിൽ ഒരു അപ്രതീക്ഷിത മെസ്സേജ് വന്നു.
ഹായ്, സുഖം ആണോ?
നി ഇപ്പോൾ നാട്ടിൽ ഉണ്ടോ?
-ഇതായിരുന്നു ആ മെസ്സേജ്.

കാലം ഒത്തിരി കടന്നു പോയെങ്കിലും ഞാൻ ആ നമ്പർ ഒരിക്കലും മറന്നിരുന്നില്ല.

സുഖം, ഞാൻ ഇപ്പോൾ തിരുവനന്തപുരം ഉണ്ട്. ഞാൻ മറുപടി നൽകി.

നി ഇപ്പോൾ തിരുവനന്തപുരം ആണോ?

അതേ, ഞാൻ ഇവിടെ തന്നെ ഉണ്ട്. 

ഇങ്ങനെ സംസാരം നീണ്ടു പോയി. സംസാരത്തിനിടയിൽ ഇവിടെ എല്ലാവരും ഹൃദയം കണ്ടു. 

അനീഷ് നമുക്ക് ഒരുമിച്ച് തീയേറ്ററിൽ ഹൃദയം കാണമോ?

തീർച്ചയായും കാണാം. നമുക്ക് നാളെത്തന്നെ പോകാം. നമുക്ക് എവിടെ വച്ചു കാണാം? ഞാൻ ചോദിച്ചു.

പാളയത്ത് ഉള്ള പബ്ലിക് ലൈബ്രറയിൽ കാണാം. രാവിലെ 9 മണിക്ക്. മെസ്സേജ് അവിടെ അവസാനിച്ചു.

രാവിലെ 9 മണിക്ക് തന്നെ ഞാൻ ലൈബ്രറയിൽ എത്തി. ഇടതു വശത്തുള്ള മലയാളം വിഭാഗത്തിൽ വച്ചു ഞങ്ങൾ കണ്ടുമിട്ടി. 

ശരീരത്തിലെ മുഖം മാത്രം പുറത്തു കാണാം. നരച്ച നീലനിറത്തിൽ ഉള്ള വസ്ത്രം അവളുടെ ശരീരത്തെയും മറച്ചിരിക്കുന്നു. പക്ഷെ ഇപ്പോഴും ആ കണ്ണുകളിൽ പഴയതിളക്കം കണമായിരുന്നു. എന്റെ നോട്ടം ആ കഴുത്തിലെ കൊന്തയിൽ ആയിരുന്നു. 

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം. എന്താ ഇനി പരിപാടി?ഹൃദയം കാണണ്ടേ? ഞാൻ ചോദിച്ചു.

വേണം, പുഞ്ചിരിയോടെ തലയാട്ടി.

"കർത്താവിന്റെ മണവാട്ടി ആയി നി എന്നോടൊപ്പം ഹൃദയം കാണാൻ വരണ്ട. പഴയ എന്റെ ഹൃദയം ആയി വന്നാൽ മതി". ഞാൻ തമാശ രൂപേണ പറഞ്ഞു.

നമുക്ക് പൊത്തിസിൽ പോയി നിനക്ക് മാറാൻ കുറച്ചു വസ്ത്രം വാങ്ങാം. അതും ഇട്ടു സിനിമ കാണാം. സിനിമക്ക് ശേഷം വീണ്ടും തിരികെ തിരുവസ്ത്രത്തിലേക്ക്.. ഞാൻ പറഞ്ഞു.

അവൾ പുഞ്ചിരിയോടെ കയ്യിൽ കരുതിയിരുന്ന കവർ എന്നെ കാണിച്ചു. വസ്‌ത്രം എന്റെ കയ്യിൽ ഉണ്ട്. അവൾ പറഞ്ഞു.

എങ്കിൽ ഇവിടുത്തെ ബാത്‌റൂമിൽ നിന്നും തന്നെ ചെയ്ഞ്ച് ചെയു. പത്തുമിനിറ്റിനുള്ളിൽ വസ്ത്രം മാറി തിരികെ വന്നു. ലൈബ്രറയിൽ നിന്നും പുറത്തിറങ്ങി, ഒരു ഓട്ടോ പിടിച്ചു നേരെ പോയത് ശ്രീ പദ്മനാഭ തിയേറ്ററിൽ.

രണ്ടു ടിക്കറ്റ് എടുത്തു. അകത്തുകയറി. സിനിമ കണ്ടു. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഞങ്ങളുടെ കൈകൾ കോർത്തുപിടിച്ചിരിക്കുകയായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ജീവിതം ഒരു 10 വർഷം പിന്നിലേക്ക് സഞ്ചരിച്ചത് പോലെ തോന്നി.

സമയം രണ്ടു മണി. നമുക്ക് എന്തേലും കഴിക്കാമോ? ഞാൻ ചോദിച്ചു.

നൂറുവട്ടം സമ്മതം. പത്തുവർഷം ആയി ഞാൻ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ട്. ഓട്ടോ പിടിച്ചു നേരെ സാം സാം ഹോട്ടലിൽ എത്തി. നന്നായി ഭക്ഷണം കഴിച്ചു. അവസാനം സ്ഥിരമായി കഴികാറുള്ള ഐസ്ക്രീമും കഴിച്ചു.

പതിയെ കൈകോർത്തുപിടിച്ചു ലൈബ്രറയിലേക്ക് നടന്നു. അപ്പോഴും ഞാൻ ശ്രദിച്ചത്, മറുകൈയിൽ മുറുകെ പിടിച്ചിരിക്കുന്ന ആ തിരുവസ്ത്രത്തെ ആണ്. പതിയെ നടന്നു ലൈബ്രറയിൽ എത്തി. 

അനീഷ് നമുക്ക് ഇവിടെ ഇരിക്കാമോ കുറച്ചു നേരം.
പിന്നെന്താ ഇരിക്കലോ? ഞാൻ പറഞ്ഞു.

കുറെ നേരം അങ്ങനെ തന്നെ ഇരുന്നു. ഒത്തിരി സംസാരിച്ചു. പഴയ അതേ കാമുകി കാമുകന്മാർ തന്നെ. അവളുടെ നോട്ടം വാച്ചിൽ എത്തി. ഞാൻ ചെറുതായി ഒന്നു ചിരിച്ചു. 

നി പോയി വസ്ത്രം മാറിയിട്ട് വാ. ഞാൻ പറഞ്ഞു. അവൾ ബാഗും ആയി വസ്ത്രം മാറാൻ പോയി. കുറച്ചു നേരങ്ങൾക്ക് ശേഷം തിരുവസ്‌ത്രത്തിൽ വീണ്ടും ഞാൻ എന്റെ ഹൃദയത്തെ കണ്ടു.

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അവൾ പറഞ്ഞു, അനീഷ് എൻറെ കൂടെ അടുത്തുള്ള പള്ളിയിൽ വരുമോ?

വരല്ലോ. ഞാൻ പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും നടന്നു അടുത്തുള്ള പള്ളിയിൽ എത്തി. അകത്തുകയറി. അവൾ നടന്നു അൽതരായുടെ മുന്നിൽ എത്തി മുട്ടുകുത്തി പ്രാർത്ഥിച്ചു. ഞാൻ എല്ലാം കണ്ടുകൊണ്ടു പുറകിൽ നിൽപ്പുണ്ടായിരുന്നു.

കുറച്ചു നേരങ്ങൾക്ക് ശേഷം, അവൾ എഴുന്നേറ്റു. പോകാമോ.?

പോകാം, ഞാൻ പറഞ്ഞു.

"ശെരി അനീഷ് ഞാൻ മെസ്സേജ് അയക്കാം." അവൾ പറഞ്ഞു നിറുത്തി.

ആ വാചകത്തിൽ എല്ലാം ഉണ്ടായിരുന്നു.

നിന്നോടോപ്പം ഒരു സിനിമ കാണാൻ കഴിയും എന്ന് ഞാൻ കരുതിയത് അല്ല. നന്ദി. നമ്മൾ വീണ്ടും കാണും. വരട്ടെ😊.

യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോൾ ആണ് എനിക്ക് മനസിലായത്, പ്രണയത്തിന്റെ നഷ്ടം നികത്താൻ പറ്റാത്തത് ആണെന്ന്.😊😊😊

ഹൃദയം ടീമിന് നന്ദി. എന്റെ പ്രണയം തിരികെ തന്നതിന്

Sunday, February 6, 2022

കാരുണ്യ ലോട്ടറി

കഴിഞ്ഞ ആഴ്ച ഒരു കാരുണ്യ ലോട്ടറി എടുത്തു. 3190 എന്ന നാലക്കം ആയിരുന്നു അവസാനിക്കുന്ന നമ്പർ.

റിസൾട്ട് വന്നു. സ്ഥിരമായി100 രൂപ ക്യാറ്റഗോറിയിൽ ആണ് നോക്കുന്നത്. അവിടെ കണ്ട രണ്ടു നമ്പറുകൾ 3090 യും 3290 യും. 

ഞാൻ ലോട്ടറി എടുക്കുന്നുണ്ട് എന്നു അറിഞ്ഞു, എനിക്ക് മാത്രം നറുക്ക് വീഴാത്തത് ആണോ?

ഹോ ശോകജീവിതം😎😎

ശാപവാക്കുകൾ

ഞാൻ ഒരു സാധാരണക്കാരൻ. ഞാൻ ഒരു കൊട്ടേഷൻ നൽകി. ഒരു പെണ്കുട്ടിയേ ഉപദ്രവിച്ചു അവളുടെ വിഡിയോ എടുക്കുക. "ആ വിഡിയോ കാണിച്ചു ബ്ലാക്ക്മയിൽ കാണിക്കുക ആയിരുന്നു ഉദ്ദേശം". പക്ഷെ പണി പാളി. അറസ്റ്റ് ചെയ്യപ്പെട്ട കൊട്ടേഷൻ ടീം എന്നെ ഒറ്റി. കേരള പൊലീസ് എന്നെ പൊക്കി. 90 ദിവസം ജയിലിൽ. ആരുടെയൊക്കെയോ കാരുണ്യത്തിന്റെ ബലത്തിൽ ഞാൻ ജാമ്യത്തിൽ ഇറങ്ങി.

കുറച്ചു ദിവസങ്ങൾക്കു മുന്നേ എന്നെ അറസ്റ്റ് ചെയ്ത പോലീസ് ഉദോഗസ്ഥരെ തീർക്കണം എന്നു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു. എന്റെ നല്ലവനായ സുഹൃത്ത് അതു പൊലീസിന് കൈമാറി. പൊലീസുകാരെ വധിക്കാൻ ഉള്ള ഗൂഢാലോചന എന്നൊക്കെ പറഞ്ഞു, കേസ് കോടതിയിൽ എത്തി. 

പക്ഷെ ഞാൻ കോടതിയിൽ വാദിച്ചത്, "മദ്യത്തിന്റെ പുറത്തു ഞാൻ പറഞ്ഞ ശാപവാക്കുകൾ എന്നാണ്". കോടതി നാളെ എന്നെ വീണ്ടും അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന് നാളെ പറയും.

വെയ്റ്റിംഗ്✌️

ഇനിയും ഒത്തിരി ശാപവാക്കുകൾ പറയാൻ ഉണ്ട്. നാളത്തെ വിധി വന്നിട്ട് വേണം ശാപവാക്കുകൾ പറയാൻ.

പാക്കലം😎😎😎

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS